Monday 15 September 2014

കൂളവാഴകള്‍ക്കിടയിലെ കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ(എട്ട്)







ചിക്കന്‍കുണ്ടും, കാക്കപ്പൂക്കളും..... 

ഓര്‍മ്മവെച്ച കാലം മുതല്‍ പനി എനിക്കൊരു വല്ലാത്ത അനുഭവമാണ്.
രണ്ടോ,മൂന്നോ വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് പനി വരാറുള്ളത്.കുട്ടിക്കാലത്ത്         
ചിക്കന്‍പോക്സിനേയും,
കൊണ്ടു വന്ന പനിയുടെ അതേ അനുഭവം തന്നെയാണ് മുതിര്‍ന്നപ്പോഴും ആവര്‍ത്തിക്കാറുള്ളത്.
ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, ഒരുദിവസം കടുത്ത പനിയുമായിട്ടാണ് ക്ളാസ്സ് വിട്ടു ചെന്നത്.
അമ്മ വയറ്റത്തും,നെറ്റിയിലും,തുണി നനച്ചിടുകയും,തുളസിക്കഷായം വെച്ചു തരികയും ചെയ്തു.
പക്ഷേ പനി കുറയാതെ വന്നപ്പോള്‍,അടുത്തുള്ള പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ വക ആശുപത്രിയില്‍
കൊണ്ടു പോയി,ഇന്‍ജക്ഷന്‍ എടുക്കേണ്ടി വന്നു.ഇന്നും എന്റെ പനികള്‍ക്ക് അന്നെടുത്ത അതേ
ഇന്‍ജക്ഷന്‍റെ മണമാണ്. മുരിങ്ങയില ഞരടിയാല്‍ കിട്ടുന്ന മണം.പനിഭ്രമം ബാധിച്ച കിടപ്പില്‍
തല പതുക്കെ,പതുക്കെ വലുതായി, വലുതായി വന്ന് പൊട്ടിച്ചിതറും.പിന്നെ സാഗരകന്യകയുടെ 
വിരലില്‍ തൂങ്ങി നീല സമുദ്രത്തിനടിയിലൂടെ യാത്രയാണ്.

അന്നത്തെ പനി നേരം വെളുത്തിട്ടും ഒട്ടും കുറയാതെ 
വന്നപ്പോള്‍, അമ്മ വന്ന് ശരീരം മുഴുവന്‍ പരിശോധിക്കാന്‍ തുടങ്ങി.ഒടുവില്‍ പൊക്കിളിനോട് ചേര്‍ന്ന       
ഭാഗത്ത്പതുക്കെ കൈവെച്ച് പറഞ്ഞു.എനിയ്ക്ക് തോന്നി ഇതുതന്നെയായിരിക്കുമെന്ന്”.

അവിടെ ചെറിയ ഒരു പോളന്‍ പൊങ്ങി നിന്നിരുന്നു.അത് ചിക്കന്‍പോക്സായിരുന്നു. അക്കാലത്ത്
ചിക്കന്‍പോക്സ് ബാധിക്കുന്നവരെ താമസിപ്പിക്കുന്നത് ചിക്കന്‍കുണ്ട്എന്ന മറ്റൊരു     
ഭൂഖണ്ഡത്തിലായിരുന്നു.
   

കോര്‍പ്പറേഷന്‍ വക ആശുപത്രിയുടെ സമീപത്തുനിന്നും,കുത്തനെ താഴോട്ടിറങ്ങി ഒരു കിലോമീറ്ററോളം
നടക്കണം ചിക്കന്‍ കുണ്ടിലെത്താന്‍.ഞാന്‍ ആദ്യമായി അങ്ങോട്ട് പോവുകയാണ്.പനിയുടെ ക്ഷീണത്തില്‍ അച്ഛനോടൊപ്പം പതുക്കെ നടന്നാണ് യാത്ര.കുത്തനെയുള്ല ഭാഗം കഴിഞ്ഞാല്‍ പിന്നെ നിരപ്പായ റബര്‍ തോട്ടമാണ്.
അതിനിടയിലൂടെ ചെറിയ നടവഴി. നടവഴിയുടെ ഇരുവശവും,കാക്കപ്പൂക്കളും,തൊട്ടാവടികളും,തിങ്ങി വളര്‍ന്ന് നിന്നിരുന്നു.പനിയുടെ വിഭ്രാത്മകതയില്‍ ആ യാത്ര,ഒരു സ്വപ്നാടനം പോലെ തോന്നിച്ചു.ആ യാത്രയിലെ  കാക്കപ്പുക്കളും,തൊട്ടാവാടികളും ഇന്നും എന്നെ വല്ലാതെ കൊതിപ്പിക്കുന്നു.പിന്നീടൊരിക്കലും അങ്ങോട്ട് പോകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.യാത്രയുടെ അവസാനം ചെറിയ ഒരു അരുവി കടന്ന്,
കുന്നിന് താഴെയായി സ്ഥിതി ചെയ്യുന്ന ഐസൊലേഷന്‍ വാര്‍ഡില്‍എത്തുകയായി.
അടുത്തടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് വലിയ സ്റ്റാഫ് ക്വാര്‍ട്ടേഷ്സുകളായിരുന്നു ചിക്കന്‍ കുണ്ട്.
 ആണ്‍-പെണ്‍ രോഗികള്‍ക്ക് വെവ്വേറെ.അവിടെ പല പ്രായത്തിലുള്ല രോഗികള്‍ ഉണ്ടായിരുന്നു.ഡോക്ടര്‍ ദിവസത്തിലൊരിക്കല്‍ മാത്രം വരും.    
.രോഗികളെ പരിചരിക്കുന്നതിനായി കോര്‍പ്പറേഷന്‍ രണ്ട് തൊഴിലാളികളെയാണ് നിയോഗിച്ചിരുന്നത്.
രാമകൃഷ്ണന്‍ചേട്ടനും,തങ്കചേച്ചിയും.ഒരു കൂട്ടുകുടുംബത്തിലെ കാരണവരുടെ കാര്‍ക്കശ്യത്തോടെ രാമകൃഷ്ണന്‍ചേട്ടന്‍ രോഗികളെ പരിചരിച്ചു.തമിഴ് കലര്‍ന്ന പാലക്കാടന്‍ മലയാളത്തിന്‍റെ സംഗീതത്തില്‍ സ്വാന്തനം നല്‍കി,  തങ്കചേച്ചി അമ്മയുടെ കുറവ് നികത്തി..ദൂരെയുള്ല ആശുപത്രിക്ക് സമീപമുള്ല ക്യാന്‍റീനില്‍ നിന്ന്, നടന്നുപോയി തങ്കചേച്ചി മൂന്ന് നേരവും ഭക്ഷണം ചുമന്ന് കൊണ്ട് വന്നു.രോഗം കുറച്ചൊക്കെ ഭേദമായപ്പോള്‍ മോര് കറിയൊഴിച്ച് ഉച്ചയൂണ് കഴിക്കാനായി ഞാനും എന്‍റെ പ്രായക്കാരായ മറ്റ് കുട്ടികളും, തങ്കചേച്ചി വരുന്നതും കാത്ത് കൊതിയോടെ നോക്കിയിരുന്നു. രോഗം ഭേദമായിതുടങ്ങയാല്‍ പിന്നെ ശരീരം മുഴുവന്‍ ചൊറിച്ചിലാണ്.വെയിലുകൊണ്ടാല്‍ നല്ല സുഖമായിരുന്നു.വെയിലുകായാന്‍ പോയ ഞങ്ങള്‍ക്ക് പലപ്പോഴും രാമകൃഷ്ണേട്ടന്‍റെ ചീത്തവിളി കേള്‍ക്കേണ്ടി വന്നു .കുറച്ച് കഴിഞ്ഞ് ഞങ്ങള്‍ കുട്ടികളെ അരികില്‍ വിളിച്ച് രാമകൃഷ്ണേട്ടന്‍ സ്നേഹത്തോടെ പറയും.
അസുഖം മാറേണ്ടേ,പഠിക്കാന്‍ പോണ്ടേ..പഠിച്ച് വല്യ ആളുകളാകണം...
എന്നോടൊപ്പം അന്നവിടെയുണ്ടായിരുന്ന കുട്ടികളും,മുതിര്‍ന്നവരും ആരൊക്കെയെന്ന് ശരിയായ ഓര്‍മ്മയില്ല.
എന്തായാലും ചിക്കന്‍കുണ്ടിന്‍റെ ഓര്‍മ്മകളുടെ ഇപ്പോഴത്തെ ബാക്കിപത്രം അതിമനോഹരമാണ്
ആണ്‍രോഗികളുടെ ക്വാര്‍ട്ടേഷ്സിന്‍റെ അഴിയില്ലാത്ത ജനാലയിലിരുന്ന്,രാമകൃഷ്ണേട്ടന്‍ ഇല്ലാത്ത സമയങ്ങളില്‍ പെണ്‍ക്വാര്‍ട്ടേഷ്സിനെ നോക്കി കെ.ജി.സുഖുച്ചേട്ടന്‍ പാടുന്നു.ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളെ നിന്നെ ഓര്‍മ്മവരും..ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ ശകുന്തളെ നിന്നെ ഓര്മ്മ വരും.... ശകുന്തളെ....,ശകുന്തളെ....
പാട്ട് കേട്ട് പെണ്‍ക്വാര്‍ട്ടേഷ്സില്‍ നിന്നും ശകുന്തളമാര്‍ ആരും ഇറങ്ങി വന്നില്ല
പ്ലാന്‍റേഷനില്‍ ജനിച്ച് വളര്‍ന്നതിനാല്‍ ശംഖുപുഷ്പം കണ്ടിട്ടില്ലായിരുന്ന ഞാന്‍,രോഗം തന്ന ഭ്രമാത്മകതയില്‍
അതിനെ കാക്കപ്പൂവായി സങ്കല്‍പ്പിച്ചു.പ്രണയത്തിന്‍റെ പ്രതീകമായി കാക്കപ്പൂവ് മനസ്സില്‍ പതിഞ്ഞ് വീണു.
മുതിര്‍ന്നപ്പോള്‍ ശംഖുപുഷ്പ്പത്തെ കണ്ടെത്തിയെങ്കിലും,ചിക്കന്‍കുണ്ടിലെ എന്‍റെ കാക്കപ്പൂക്കളോട് ഞാനതിനെ ചേര്‍ത്ത് വെയ്ക്കുകയാണ് ചെയ്തത്. നിസ്വാര്‍ത്ഥവും,ഉപാധിരഹിതവും,തളംകെട്ടാത്തതുമായ പ്രണയങ്ങള്‍ക്ക്
പകരം വെയ്ക്കുകയാണ് ഞാന്‍ ആ ഇരു പുഷ്പങ്ങളേയും....,

ഇനി ആ ചിക്കന്‍കുണ്ടിന് തീ പിടിക്കട്ടെ......



.


Tuesday 9 September 2014

കുളവാഴകള്‍ക്കിടയിലെ,കാട്ടുചേമ്പിന്‍ പഴങ്ങള്‍-പ്ലാന്‍റേഷന്‍ ഓര്‍മ്മ(എട്ട്)





ചിക്കന്‍കുണ്ടും,

കാക്കപ്പൂക്കളും.......







ഓര്‍മ്മവെച്ച കാലം മുതല്‍ പനി എനിക്കൊരു വല്ലാത്ത അനുഭവമാണ്.
രണ്ടോ,മൂന്നോ വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് പനി വരാറുള്ളത്.
കുട്ടിക്കാലത്ത് ചിക്കന്‍പോക്സിനേയും
കൊണ്ടു വന്ന പനിയുടെ അതേ അനുഭവം തന്നെയാണ് മുതിര്‍ന്നപ്പോഴും 
ആവര്‍ത്തിക്കാറുള്ളത്.
ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, ഒരുദിവസം കടുത്ത പനിയുമായിട്ടാണ് ക്ളാസ്സ് 
വിട്ടു 
ചെന്നത്.
അമ്മ വയറ്റത്തും,നെറ്റിയിലും,തുണി നനച്ചിടുകയും,തുളസിക്കഷായം വെച്ചു തരികയും 
ചെയ്തു.
പക്ഷേ പനി കുറയാതെ വന്നപ്പോള്‍,അടുത്തുള്ള പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ വക 
ആശുപത്രിയില്‍
കൊണ്ടു പോയി,ഇന്‍ജക്ഷന്‍ എടുക്കേണ്ടി വന്നു.ഇന്നും എന്റെ പനികള്‍ക്ക് 
അന്നെടുത്ത അതേ
ഇന്‍ജക്ഷന്‍റെ മണമാണ്. മുരിങ്ങയില ഞരടിയാല്‍ കിട്ടുന്ന മണം.പനിഭ്രമം ബാധിച്ച 
കിടപ്പില്‍
തല പതുക്കെ,പതുക്കെ വലുതായി, വലുതായി വന്ന് പൊട്ടിച്ചിതറും.
പിന്നെ സാഗരകന്യകയുടെ വിരലില്‍ തൂങ്ങി
നീല സമുദ്രത്തിനടിയിലൂടെ യാത്രയാണ്.
അന്നത്തെ പനി നേരം വെളുത്തിട്ടും ഒട്ടും കുറയാതെ വന്നപ്പോള്‍
അമ്മ വന്ന് ശരീരം മുഴുവന്‍ പരിശോധിക്കാന്‍ തുടങ്ങി.ഒടുവില്‍ പൊക്കിളിനോട് 
ചേര്‍ന്ന ഭാഗത്ത്
പതുക്കെ കൈവെച്ച് പറഞ്ഞു.എനിയ്ക്ക് തോന്നി ഇതുതന്നെയായിരിക്കുമെന്ന്”.
അവിടെ ചെറിയ ഒരു പോളന്‍ പൊങ്ങി നിന്നിരുന്നു.അത് ചിക്കന്‍പോക്സായിരുന്നു. 
ക്കാലത്ത്
ചിക്കന്‍പോക്സ് ബാധിക്കുന്നവരെ താമസിപ്പിക്കുന്നത്,
ചിക്കന്‍കുണ്ട്എന്ന മറ്റൊരു ഭൂഖണ്ഡത്തിലായിരുന്നു.
കോര്‍പ്പറേഷന്‍ വക ആശുപത്രിയുടെ സമീപത്തുനിന്നും,കുത്തനെ താഴോട്ടിറങ്ങി 
ഒരു കിലോമീറ്ററോളം നടക്കണം ചിക്കന്‍ കുണ്ടിലെത്താന്‍.
ഞാന്‍ ആദ്യമായി അങ്ങോട്ട് പോവുകയാണ്.പനിയുടെ ക്ഷീണത്തില്‍ അച്ഛനോടൊപ്പം 
പതുക്കെ നടന്നാണ് യാത്ര.കുത്തനെയുള്ല ഭാഗം കഴിഞ്ഞാല്‍ പിന്നെ നിരപ്പായ റബര്‍ 
തോട്ടമാണ്.
അതിനിടയിലൂടെ ചെറിയ നടവഴി.നടവഴിയുടെ ഇരുവശവും,കാക്കപ്പൂക്കളും,തൊട്ടാവാടികളും,
തിങ്ങി വളര്‍ന്ന് നിന്നിരുന്നു.പനിയുടെ വിഭ്രാത്മകതയില്‍ ആ യാത്ര,ഒരു സ്വപ്നാടനം പോലെ തോന്നിച്ചു.ആ യാത്രയിലെ കാക്കപ്പുക്കളും,തൊട്ടാവാടികളും ഇന്നും എന്നെ വല്ലാതെ മോഹിപ്പിക്കുന്നു.പിന്നീടൊരിക്കലും അങ്ങോട്ട് പോകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.യാത്രയുടെ അവസാനം ചെറിയ ഒരു അരുവി കടന്ന്
കുന്നിന് താഴെയായി സ്ഥിതി ചെയ്യുന്ന ഐസൊലേഷന്‍ വാര്‍ഡില്‍എത്തുകയായി.
അടുത്തടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് വലിയ സ്റ്റാഫ് ക്വാര്‍ട്ടേഷ്സുകളായിരുന്നു ചിക്കന്‍ കുണ്ട്.
ആണ്‍-പെണ്‍  രോഗികള്‍ക്ക് വെവ്വേറെ.അവിടെ പല പ്രായത്തിലുള്ല രോഗികള്‍ ഉണ്ടായിരുന്നു.ഡോക്ടര്‍ ദിവസത്തിലൊരിക്കല്‍ വരും. രോഗികളെ നോക്കാന്‍ കോര്‍പ്പറേഷന്‍ രണ്ട് തൊഴിലാളികളെയാണ് നിയോഗിച്ചിരുന്നത്.
രാമകൃഷ്ണന്‍ചേട്ടനും,തങ്കചേച്ചിയും.
ഒരു കൂട്ടുകുടുംബത്തിലെ കാരണവരുടെ കാര്‍ക്കശ്യത്തോടെ രാമകൃഷ്ണന്‍ചേട്ടന്‍ രോഗികളെ പരിചരിച്ചു.തമിഴ് കലര്‍ന്ന പാലക്കാടന്‍ മലയാളത്തിന്‍റെ സംഗീതത്തില്‍ സ്വാന്തനം    നല്‍കി, തങ്കചേച്ചി അമ്മയുടെ കുറവ് നികത്തി..ദൂരെയുള്ല ആശുപത്രിക്ക് സമീപമുള്ല ക്യാന്‍റീനില്‍ നിന്ന്,
നടന്നുപോയി തങ്കചേച്ചി മൂന്ന് നേരവും ഭക്ഷണം ചുമന്ന് കൊണ്ട് വന്നു.രോഗം കുറച്ചൊക്കെ ഭേദമായപ്പോള്‍ മോര് കറിയൊഴിച്ച് ഉച്ചയൂണ് കഴിക്കാനായി ഞങ്ങള്‍ തങ്കചേച്ചി വരുന്നതും കാത്ത് കൊതിയോടെ നോക്കിയിരുന്നു.രോഗം ഭേദമായിതുടങ്ങയാല്‍ പിന്നെ ശരീരം മുഴുവന്‍ ചൊറിച്ചിലാണ്.വെയിലുകൊണ്ടാല്‍ നല്ല സുഖമായിരുന്നു.വെയിലുകായാന്‍ പോയ ഞങ്ങള്‍ക്ക് പലപ്പോഴും രാമകൃഷ്ണേട്ടന്‍റെ ചീത്തവിളി കേള്‍ക്കേണ്ടി വന്നു .കുറച്ച് കഴിഞ്ഞ് ഞങ്ങളെ അരികില്‍ വിളിച്ച് രാമകൃഷ്ണേട്ടന്‍ സ്നേഹത്തോടെ പറയും.
അസുഖം മാറേണ്ടേ,പഠിക്കാന്‍ പോണ്ടേ..പഠിച്ച് വല്യ ആളുകളാകണം...
എന്നോടൊപ്പം അന്നവിടെയുണ്ടായിരുന്നവര്‍ ആരൊക്കെയെന്ന് ഓര്‍മ്മയില്ല
എന്തായാലും ചിക്കന്‍കുണ്ടിന്‍റെ ഓര്‍മ്മകളുടെ ഇപ്പോഴത്തെ ബാക്കിപത്രം അതിമനോഹരമാണ്
ആണ്‍രോഗികളുടെ ക്വാര്‍ട്ടേഷ്സിന്‍റെ അഴിയില്ലാത്ത ജനാലയിലിരുന്ന്,രാമകൃഷ്ണേട്ടന്‍ ഇല്ലാത്ത സമയങ്ങളില്‍ പെണ്‍ക്വാര്‍ട്ടേഷ്സിനെ നോക്കി കെ.ജി.സുഖുച്ചേട്ടന്‍ പാടുന്നു.
ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളെ നിന്നെ ഓര്‍മ്മവരും..ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍ ശകുന്തളെ നിന്നെ ഓര്മ്മ വരും.... ശകുന്തളെ....,ശകുന്തളെ....
പാട്ട് കേട്ട് പെണ്‍ക്വാര്‍ട്ടേഷ്സില്‍ നിന്നും ശകുന്തളമാര്‍ ആരും ഇറങ്ങി വന്നില്ല
പ്ലാന്‍റേഷനില്‍ ജനിച്ച് വളര്‍ന്നതിനാല്‍ ശംഖുപുഷ്പം കണ്ടിട്ടില്ലായിരുന്ന ഞാന്‍,
രോഗം തന്ന ഭ്രമാത്മകതയില്‍ അതിനെ കാക്കപ്പൂവായി സങ്കല്‍പ്പിച്ചു.പ്രണയത്തിന്‍റെ പ്രതീകമായി കാക്കപ്പൂവ് മനസ്സില്‍ പതിഞ്ഞ് വീണു.
മുതിര്‍ന്നപ്പോള്‍ ശംഖുപുഷ്പ്പത്തെ കണ്ടെത്തിയെങ്കിലും,ചിക്കന്‍കുണ്ടിലെ എന്‍റെ കാക്കപ്പൂക്കളോട് ഞാനതിനെ ചേര്‍ത്ത് വെയ്ക്കുകയാണ് ചെയ്തത്. നിസ്വാര്‍ത്ഥവും,ഉപാധിരഹിതവും,തളംകെട്ടാത്തതുമായ പ്രണയങ്ങള്‍ക്ക് പകരം വെയ്ക്കുകയാണ്,
ഞാന്‍ ആ ഇരു പുഷ്പങ്ങളെയും.......  

ഇനി ആ ചിക്കന്‍കുണ്ടിന് തീ കൊളുത്തണം.......



.